തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ അപകടം; 50ഓളം പേർക്ക് പരിക്ക്

By Team Member, Malabar News
50 were Injuered In Tamil Nadu In Jallikkattu
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് പരിശീലന ചടങ്ങിനിടെ കാളകൾ വിരണ്ടോടി അപകടം. 50ഓളം പേർക്കാണ് അപകടത്തെ തുടർന്ന് പരിക്കേറ്റത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാൻ നടത്തുന്ന ഊർ തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്. സംഭവത്തിന് പിന്നാലെ അനുമതി നിഷേധിച്ചിട്ടും ചടങ്ങ് നടത്തിയതിന് തിരുവണ്ണാമലൈ പോലീസ് 5 സംഘാടകർക്കെതിരെ കേസെടുക്കുകയും ചെയ്‌തു.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മാർകഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴൈ ചടങ്ങ് സംഘടിപ്പിച്ചത്. മാടുകളെ ജല്ലിക്കട്ടിനൊരുക്കാൻ ആചാരപരമായി നടത്തുന്ന പരിശീലനമാണിത്. തിരുവണ്ണാമലൈയിലെ ആറണി കണ്ടമംഗലത്താണ് നിയമം ലംഘിച്ച് ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ കാളകളും, ആയിരത്തിലധികം ആളുകളുമാണ് ചടങ്ങിൽ പങ്കെടുത്തത്.

തമിഴ്‌നാട്ടിൽ നിലവിൽ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതു ചടങ്ങുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ ചടങ്ങ് നടത്താൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. എന്നാൽ നിയമം ലംഘിച്ചും, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതെയും സംഘാടകർ ചടങ്ങ് നടത്തുകയായിരുന്നു. ഇതിനിടെയാണ് കാളകൾ വിരണ്ടോടിയത്.

Read also: ട്രെയിനിലെ പോലീസ് മർദ്ദനം; പാലക്കാട് റെയിൽവേ ഡിവൈഎസ്‌പി പ്രാഥമിക റിപ്പോർട് നൽകി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE