തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരുടെ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. അടുത്ത തിങ്കളാഴ്‌ചത്തേക്കാണ് മാറ്റിവച്ചത്. എൻഐഎ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് ഇരുവരും ഹൈക്കോടതിയിൽ ജാമ്യ ഹരജി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ യുഎപിഎ കേസ് നിലനിൽക്കില്ലെന്നും, സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് നീളുകയാണെന്നും സ്വപ്‍ന സുരേഷ് ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കുന്നുണ്ട്.
സ്വപ്‌ന സുരേഷിനെതിരെ കോഫെപോസ ചുമത്തിയത് രണ്ടാഴ്‌ചക്ക് മുൻപ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സ്വപ്‌നയുടെ അമ്മ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ രണ്ട് അന്വേഷണ ഏജൻസികൾ ചുമത്തിയിട്ടുള്ള കേസുകളിൽ ജാമ്യം ലഭിച്ചെങ്കിലും എൻഐഎ കേസിൽ ഇതുവരെ ജാമ്യം ലഭിക്കാത്തതിനാൽ സരിതയ്‌ക്ക് പുറത്തിറങ്ങാണ് സാധിച്ചിട്ടില്ല.
ഇതിനിടെ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 3,000 പേജുള്ള കുറ്റപത്രത്തിൽ ഒന്നാം പ്രതി സരിത്താണ്. കൂടാതെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ 29ആം പ്രതിയാണ്.
Read also: ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി