ന്യൂഡെല്‍ഹി : മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസില്‍ സിദ്ധിഖ് കാപ്പനെ നിയമവിരുദ്ധമായാണ് യുപി പോലീസ് അറസ്‌റ്റ് ചെയ്‌തതെന്ന് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍ വ്യക്‌തമാക്കും. അതേസമയം തന്നെ കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.
ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹരജി പരിഗണിക്കുന്നത്. കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചത്. ഈ ഹരജിയില്‍ കക്ഷി ചേരാനായി അദ്ദേഹത്തിന്റെ ഭാര്യ അപേക്ഷ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബർ അഞ്ചാം തീയതിയാണ് ഹത്രസില്‍ പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസ് റിപ്പോര്‍ട്ട് ചെയ്യാനായി പോയ സിദ്ധിഖ് കാപ്പനെ യുപി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also : തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; നാല് ജില്ലകളില്‍ ജനവിധി ഇന്ന്