കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ടം ഇന്ന്. അതിശക്‌തമായ പ്രചാരണം നടന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മികച്ച പോളിംഗാണ് പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടമായി പത്ത് ജില്ലകളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. പ്രധാന എതിരാളികള്‍ ഇടതും വലതും ആണെങ്കിലും ചില സ്‌ഥലങ്ങളില്‍ ത്രികോണ മല്‍സരവും പ്രതീക്ഷിക്കുന്നുണ്ട്.
രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. 354 തദ്ദേശ സ്‌ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 89.76 ലക്ഷം പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരുമുണ്ട്.
10,842 പോളിംഗ് ബൂത്തുകള്‍ സജ്‌ജമാക്കി. 1,105 എണ്ണത്തില്‍ വെബ് കാസ്‌റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍ പൊയില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (7) എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിയിട്ടുണ്ട്.
ഞായറാഴ്‌ച വൈകീട്ട് മൂന്ന് മുതല്‍ തിങ്കളാഴ്‌ച വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറൻറീനിൽ പ്രവേശിക്കുന്നവര്‍ക്കും പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് ചെയ്യാം. ബുധനാഴ്‌ചയാണ് വോട്ടെണ്ണല്‍
Read also: പുണ്യം പൂങ്കാവനം; അഭിമാനമായി പത്താം വർഷത്തിലേക്ക്