നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ പനത്തടി ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയ അപ്രൈസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മുക്കുപണ്ട തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്‌തുവിൻമേൽ കൂടുതൽ പണം ഇദ്ദേഹം എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. തുടർന്നാണ് നടപടി. അപ്രൈസറുടെ ഭാര്യ വ്യാഴാഴ്‌ച ബാങ്കിൽ പണയം വെക്കാൻ എത്തിച്ച സ്വർണത്തിൽ സംശയം തോന്നിയ മാനേജർ സ്വർണം മറ്റൊരു അപ്രൈസറെ കൊണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.
ബാങ്ക് മാനേജറുടെ പരാതിയെ തുടർന്ന് രാജപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ, സംഭവത്തിൽ ഗ്രാമീൺ ബാങ്ക് എജിഎം വിഎം പ്രഭാകരൻ, ചീഫ് മാനേജർ ടിവി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിലും വിശദമായ പരിശോധന നടത്തിയിരുന്നു. അതേസമയം, അപ്രൈസറുടെ നേതൃത്വത്തിൽ ഇതിന് മുമ്പും മുക്കുപണ്ട പണയത്തട്ടിപ്പ് നടത്തിയതായും സൂചന ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. ഇതിനിടെ ബാങ്കിൽപണയംവെച്ച ഇടപാടുകാർ സ്വർണം തിരിച്ചെടുക്കാൻ ബാങ്കിൽ എത്തിയിരുന്നു. എന്നാൽ, രേഖകൾ പരിശോധിക്കുന്നതിനാൽ സ്വർണം തിരിച്ചെടുക്കാൻ കഴിയാത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Most Read: നിരാഹാരം ആരംഭിച്ചു; നീതിയ്‌ക്ക് വേണ്ടിയുള്ള പോരാട്ടമെന്ന് അനുപമ