മുംബൈ: ഒരു ട്രില്യണ്‍ രൂപയുടെ വിപണി മൂല്യം കൈവരിക്കുന്ന ആദ്യത്തെ ഇരുചക്ര വാഹന നിര്‍മാതാവായി ബജാജ് ഓട്ടോ. വെള്ളിയാഴ്‌ച എന്‍എസ്ഇയില്‍ വ്യാപാരം അവസാനിക്കുമ്പോള്‍ 3,479 രൂപയാണ് ബജാജ് ഓഹരികളുടെ മൂല്യം.
മാര്‍ച്ചില്‍ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 79 ശതമാനം റാലി നേടി ബജാജ് ഓഹരികള്‍ 11 ശതമാനം നേട്ടം കൈവരിച്ചു. ഇതാണ് ഈ വന്‍ നേട്ടത്തിലേക്ക് ഉയരാന്‍ കമ്പനിയെ സഹായിച്ചത്. ഇരുചക്ര വാഹന ആഭ്യന്തര വിപണി മന്ദഗതിയിലാണെങ്കിലും, ഉയര്‍ന്ന നിലയിലുളള കയറ്റുമതി ഈ നേട്ടത്തിലേക്ക് എത്താന്‍ കമ്പനിയെ സഹായിച്ചു.
ബജാജ് ഓട്ടോയുടെ നിലവിലെ എം-ക്യാപ് ഹീറോ മോട്ടോകോര്‍പ്പിനേക്കാള്‍ 63 ശതമാനം കൂടുതലാണ്, ഐഷര്‍ മോട്ടോഴ്‌സിനേക്കാള്‍ 43 ശതമാനവും കൂടുതലാണ്. നവംബറില്‍ കമ്പനി വോള്യങ്ങളില്‍ 5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. പ്രധാനമായും കയറ്റുമതി ശ്രദ്ധ കേന്ദ്രീകരിച്ച കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 4 ശതമാനം കുറഞ്ഞിട്ടും, കയറ്റുമതിയില്‍ ആകെ 14 ശതമാനം മുന്നേറ്റം നേടിയെടുക്കാന്‍ ബജാജിന് സാധിച്ചു.
”മോട്ടോര്‍ സൈക്കിളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും വ്യത്യസ്‌ത ബിസിനസ് തന്ത്രങ്ങളോടെയുളള അചഞ്ചലമായ പ്രതിബദ്ധതയും ആഗോള താല്‍പര്യങ്ങളും ചേര്‍ന്നുളള നടപടികള്‍ ലോകമെമ്പാടുമുള്ള ഏറ്റവും മൂല്യവത്തായ ഇരുചക്ര വാഹന കമ്പനിയാക്കി ബജാജിനെ മാറ്റി,” കമ്പനിയുടെ എംഡി രാജീവ് ബജാജ് പ്രസ്‌താവനയില്‍ പറഞ്ഞു.
Read Also: കത്തിമുനയിൽ നിർത്തി പീഡിപ്പിക്കാൻ ശ്രമം; 19കാരി യുവാവിനെ കുത്തിക്കൊന്നു