ബാലഭാസ്‌കറിന്റെ മരണം; സിബിഐ അന്വേഷണം പൂർത്തിയായി, റിപ്പോർട് രണ്ടാഴ്‌ചക്കകം

By Trainee Reporter, Malabar News
Ajwa Travels

തിരുവനന്തപുരം: വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ അന്വേഷണം പൂർത്തിയായി. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കേസിന്റെ അന്വേഷണ റിപ്പോർട് രണ്ടാഴ്‌ചക്കകം തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയിൽ സമർപ്പിക്കും.

കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് സിബിഐ സംഘം രേഖപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ കുടുംബത്തെയും മാനേജർമാരായിരുന്ന വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരെയും ചോദ്യം ചെയ്യുകയും ചെയ്‌തു. ഇവരെ രണ്ടുപേരെയും കൂടാതെ കലാഭവൻ സോബി, ഡ്രൈവർ അർജുൻ എന്നിവരെ നുണപരിശോധനക്ക് വിധേയരാക്കി. എന്നാൽ നുണപരിശോധനയിൽ ഇരുവരുടെയും വാദങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്.

അപകടത്തിന് മുൻപ് ബാലഭാസ്‌കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭവൻ സോബിയുടെ വാദം. അപകട സമയത്ത് ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ് ഡ്രൈവർ അർജുൻ നൽകിയിരുന്ന മൊഴി. എന്നാൽ ഇരുവരുടെയും വാദങ്ങൾ നുണപരിശോധനയിൽ തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് ലഭിക്കുന്ന സൂചന.

Read also: ‘സ്വന്തം സ്‌ഥലത്ത് എന്ത് നടക്കുന്നുവെന്ന് അറിയില്ല’; പ്രവർത്തകരെ വിമർശിച്ച് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE