തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹരജി. മാതാപിതാക്കളും സാക്ഷിയായ സോബി ജോര്‍ജ്ജും നല്‍കിയ ഹരജികള്‍ തിരുവനന്തപുരം സിജെഎം കോടതി സ്വീകരിച്ചു.
സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ കുടുംബം തൃപത്‌രല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് പുനരന്വേഷണം എന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്ത് വന്നത്.
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസ്വാഭാവികത ഇല്ലെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
മാത്രവുമല്ല ഡ്രൈവർ അർജ്ജുൻ അമിത വേഗത്തിൽ വാഹനമോടിച്ചതാണ് അപകടകാരണമെന്ന് ആണ് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കള്ള തെളിവുകള്‍ നൽകിയതിന് സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.
Also Read: ‘വൺ’ മുഖ്യമന്ത്രിയുടെ കഥയല്ല; വിശദീകരിച്ച് അണിയറ പ്രവർത്തകർ