ന്യൂഡെൽഹി: ബാങ്ക് ലോക്കര്‍ നയം പരിഷ്‌കരിക്കണമെന്ന് സുപ്രീം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്‌തുക്കൾ നിയമാനുസൃതമായി സൂക്ഷിച്ചിരിക്കുന്നത് ആവണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി. ആറ് മാസത്തിനുള്ളില്‍ ബാങ്ക് ലോക്കര്‍ നയം പുതുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്‌റ്റിസുമാരായ എം ശാന്തനഗൗഡര്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.
ലോക്കറിനുള്ളില്‍ എന്താണ് സൂക്ഷിക്കുന്നത് എന്ന് ബാങ്കുകള്‍ അറിഞ്ഞിരിക്കണം. എന്തും സൂക്ഷിക്കാനുള്ള ഇടമായി ലോക്കറുകള്‍ അനുവദിക്കരുതെന്ന് ബാങ്കുകളോട് സുപ്രീം കോടതി പറഞ്ഞു. നിയമ വിരുദ്ധമായി പല ലോക്കറുകളിലും വസ്‌തുക്കൾ സൂക്ഷിക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം.
Read Also: പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും