മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് അപകടത്തിൽ ആകെ 86 മരണം സംഭവിച്ചതായി നാവികസേനാ വക്‌താവ് സ്‌ഥിരീകരിച്ചു. അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു. അപകടത്തിൽ ഇനിയും കണ്ടെത്താനുള്ള മലയാളി വിവേക് സുരേന്ദ്രനെ തിരിച്ചറിയുന്നതിന് വേണ്ടി ഡിഎൻഎ പരിശോധന നടത്താൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളിൽ അടിഞ്ഞ മൃതദേഹങ്ങൾ ബാർജിൽ ഉണ്ടായിരുന്ന ആളുകളുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് മുഴുവൻ ആളുകളെയും കണ്ടെത്തിയതായി നാവികസേനാ വക്‌താവ് അറിയിച്ചത്. പി305 ബാർജിലെ 261 പേരും വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തിൽപെട്ടത്. 188 പേരെ കടലിൽ നിന്നും രക്ഷിച്ചു. 70 മൃതദേഹങ്ങളും കടലിൽ നിന്ന് കണ്ടെത്തി.
8 മൃതദേഹങ്ങൾ ഗുജറാത്തിലെ കടൽതീരത്ത് നിന്നും എട്ട് മൃതദേഹങ്ങൾ മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് തീരത്ത് നിന്നുമാണ് കണ്ടെത്തിയത്. എന്നാൽ, കണ്ടെത്തിയ മുഴുവൻ മൃതദേഹവും തിരിച്ചറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂ. ബാർജ് അപകടത്തിൽ ഏഴ് മലയാളികളുടെ ജീവനാണ് നഷ്‌ടമായത്.
Also Read: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു