ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡെൽഹിയിൽ നിന്നുള്ള ആദ്യ വിമാനം സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. ജൂലായ് 31 വരെയുള്ള വിമാന സർവീസുകൾ ഷെഡ്യൂൾ ചെയ്‌ത് കഴിഞ്ഞിട്ടുണ്ട്. മെയ് 21ന് ശേഷം ഇസ്രയേൽ വിസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക.
മുൻപ് വിസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ്. 72 മണിക്കൂർ മുൻപുള്ള കോവിഡ് ആർടിപിസിആർ ടെസ്‌റ്റ് റിസൾട്ട് യാത്രയ്‌ക്ക് അത്യാവശ്യമാണ്. നിർബന്ധിത ഇൻസ്‌റ്റിറ്റ്യൂഷണൽ ക്വാറന്റെയ്ൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. വിമാന സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ പ്രവാസികളിൽ നിന്ന് ലഭിച്ചതായി മന്ത്രി പറഞ്ഞു.
Read Also: മൊഡേണക്ക് പിന്നാലെ ഫൈസറും; വാക്‌സിൻ ഇടപാട് കേന്ദ്ര സർക്കാരുമായി മാത്രം