ന്യൂഡെൽഹി: സംസ്‌ഥാന സർക്കാരുകൾക്ക് നേരിട്ട് കോവിഡ് വാക്‌സിൻ നൽകാനാവില്ലെന്ന് ഫൈസർ. വാക്‌സിൻ ആവശ്യപ്പെട്ടുള്ള ഡെൽഹി സർക്കാരിന്റെ അപേക്ഷക്ക് മറുപടിയായാണ് മൊഡേണയും ഫൈസറും നിലപാട് വ്യക്‌തമാക്കിയത്.
വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് മൊഡേണ, ഫൈസർ എന്നീ കമ്പനികൾക്ക് ഡെൽഹി സർക്കാർ അപേക്ഷ നൽകിയിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരുമായി മാത്രമേ നേരിട്ട് വിൽപന നടത്തൂവെന്ന് ഈ രണ്ട് വാക്‌സിന്‍ കമ്പനികള്‍ അറിയിച്ചതായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
“ഫൈസറുമായും മൊഡേണയുമായും കോവിഡ് വാക്‌സിനുവേണ്ടി ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ രണ്ടു വാക്‌സിൻ നിർമാതാക്കളും വാക്‌സിന്‍ നേരിട്ട് ഞങ്ങള്‍ക്ക് വില്‍ക്കുന്നതിന് വിസമ്മതമറിയിച്ചു. കേന്ദ്ര സര്‍ക്കാരുമായി മാത്രമേ നേരിട്ട് ഇടപാട് നടത്തൂവെന്നാണ് ഇവര്‍ പറഞ്ഞത്. വാക്‌സിന്‍ ഇറക്കുമതി ചെയ്‌ത് സംസ്‌ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ഞങ്ങള്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കുകയാണ്, “-കെജ്‌രിവാള്‍ പറഞ്ഞു.
സംസ്‌ഥാനങ്ങളുമായി നേരിട്ട് ഇടപാട് നടത്താനാകില്ലെന്ന് നേരത്തെ തന്നെ യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മൊഡേണ വ്യക്‌തമാക്കിയിരുന്നു. കോവിഡ് വാക്‌സിൻ നേരിട്ട് സംസ്‌ഥാനത്തിന് നൽകാനുള്ള പഞ്ചാബ് സർക്കാരിന്റെ അഭ്യർഥന നിരസിച്ചുകൊണ്ടായിരുന്നു മൊഡേണ നിലപാട് വ്യക്‌തമാക്കിയത്.
ഇപ്പോൾ ഡെൽഹിയോടും ഇതേ നിലപാട് തന്നെയാണ് മൊഡേണ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ഔദ്യോഗിക നിയമമനുസരിച്ച് കേന്ദ്ര സർക്കാരുമായി മാത്രമേ ഇടപാട് നടത്താൻ കഴിയുകയുള്ളൂ എന്നായിരുന്നു മൊഡേണയുടെ വിശദീകരണം.
Most Read: ലക്ഷദ്വീപിലെ ഡയറിഫാമുകൾ പൂട്ടാനുള്ള നീക്കം; ശക്‌തമായ പ്രതിഷേധവുമായി എൽഎസ്എ