മുംബൈ: ബാർജ് അപകടത്തിൽ കാണാതായ മലയാളി വിവേക് സുരേന്ദ്രന്റെ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം 8 ആയി. അപകടത്തിൽ പെട്ട 86 പേരെയും കണ്ടെത്തിയതായി നാവികസേനാ വക്‌താവ് അറിയിച്ചു. എന്നാൽ കണ്ടെത്തിയ മുഴുവൻ മൃതദേഹങ്ങളും തിരിച്ചറിഞ്ഞതിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ.
മാത്യു അസോസിയേറ്റ്‌സ് കമ്പനിയിലെ സേഫ്റ്റി ഓഫീസറായിരുന്ന വിവേകിന്റെ മൃതദേഹം സഹോദരനാണ് തിരിച്ചറിഞ്ഞത്. 8 മലയാളികളടക്കം 86 പേരാണ് അപകടത്തിൽ മരിച്ചത്.
മഹാരാഷ്‌ട്ര, ഗുജറാത്ത് തീരങ്ങളിൽ അടിഞ്ഞ മൃതദേഹങ്ങൾ ബാർജിൽ ഉണ്ടായിരുന്ന ആളുകളുടേതാണെന്ന് ഉറപ്പിച്ചതോടെയാണ് മുഴുവൻ ആളുകളെയും കണ്ടെത്തിയതായി നാവികസേനാ വക്‌താവ് അറിയിച്ചത്. പി305 ബാർജിലെ 261 പേരും വരപ്രദ ടഗ് ബോട്ടിലെ 13 പേരുമാണ് അപകടത്തിൽപെട്ടത്. 188 പേരെ കടലിൽ നിന്നും രക്ഷിച്ചു. 70 മൃതദേഹങ്ങളും കടലിൽ നിന്ന് കണ്ടെത്തി.
Read also: ടൂൾ കിറ്റ് കേസ്; ട്വിറ്റർ ഓഫീസിൽ പോലീസ് പരിശോധന