തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് പിന്നാലെ എന്‍ഡിഎയില്‍ കലാപം. തിരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബിജെപിയില്‍ നിന്നുള്ള കുത്തുവാക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ മുന്നണിയിൽ തുടരുന്നതിൽ അര്‍ഥമില്ലെന്നാണ് ബിഡിജെഎസ് അണികളുടെ നിലപാട്. ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നും ശേഷം അതിന്റെ ഉത്തരവാദിത്വം ബിഡിജെഎസില്‍ കെട്ടിെവക്കാനാണ് ശ്രമമെന്നും ആരോപണമുണ്ട്.
തിരഞ്ഞെടുപ്പിന് മുൻപേ തന്നെ എന്‍ഡിഎ ഘടകകക്ഷിയായിരുന്ന കേരളാ കോൺഗ്രസ് പിസി തോമസ് വിഭാഗം മുന്നണി വിട്ടിരുന്നു. മറ്റൊരു ഘടകകക്ഷി കാമരാജ് കോണ്‍ഗ്രസിന് കോവളം മണ്ഡലത്തില്‍ ദയനീയ തോൽവിയാണ് ലഭിച്ചത്. സുല്‍ത്താന്‍ ബത്തേരിയില്‍ സികെ ജാനുവും മുന്നണി വിടാനുള്ള നീക്കത്തിലാണെന്നാണ് വിവരം.
ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സംസ്‌ഥാന കണ്‍വീനര്‍ സ്‌ഥാനെമാഴിയാന്‍ തീരുമാനിച്ചതായാണ് സൂചന. ഇക്കാര്യം സംബന്ധിച്ച് ബുധനാഴ്‌ച കൊല്ലത്ത് ചേരുന്ന പാര്‍ട്ടി സംസ്‌ഥാന കൗണ്‍സില്‍ യോഗത്തിൽ തീരുമാനം ഉണ്ടാവും.
Read also: താൽക്കാലിക ആശ്വാസം; സംസ്‌ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തി