കോവിഡ് കേസുകളില്ലാതെ 13 ദിവസം, നിർബന്ധിത മാസ്ക് ധാരണം ഒഴിവാക്കി ബെയ്ജിങ്

By Desk Reporter, Malabar News
china mask_2020 Aug 21
Ajwa Travels

ബെയ്ജിങ്: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർബന്ധിത നിർദ്ദേശം പിൻവലിച്ച് ബെയ്ജിങ്ങിലെ ആരോ​ഗ്യവകുപ്പ്. തുടർച്ചയായ 13 ദിവസം ന​ഗരത്തിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.

എന്നാൽ, നിർബന്ധിത മാസ്ക് ധാരണം അധികൃതർ എടുത്തുകളഞ്ഞെങ്കിലും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതിൽ നിന്നു ജനങ്ങൾ പിന്നോട്ട് പോയിട്ടില്ല. മാസ്ക് ധരിക്കുമ്പോൾ സുരക്ഷിതത്വം തോന്നുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതേസമയം സാമൂഹിക സമ്മർദ്ദത്തിന്റെ ഫലമായാണ് മാസ്ക് ധരിച്ചതെന്നും അതിൽനിന്നു മോചനം കിട്ടിയതിൽ ആശ്വാസമുണ്ടെന്നും മറ്റു ചിലരും അഭിപ്രായപ്പെട്ടു.

“എനിക്ക് എപ്പോൾ വേണമെങ്കിലും മാസ്‌ക് ഊരിവെക്കാം. എന്നാൽ മറ്റുളളവർ അത് അംഗീകരിക്കുമോ എന്നെനിക്ക് അറിയേണ്ടതുണ്ട്. കാരണം മാസ്‌ക് ധരിക്കാത്ത എന്നെ കണ്ട് ആളുകൾ ഭയപ്പെടുമോ എന്ന് ആശങ്കയുണ്ട്”- ബെയ്ജിങ്ങിലെ 24കാരി റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇത് രണ്ടാം തവണയാണ് ബെയ്ജിങ്ങിൽ ആരോ​ഗ്യവകുപ്പ് മാസ്ക് ധരിക്കുന്നതിന് ഇളവുകൾ നൽകുന്നത്. ഏപ്രിൽ അവസാനത്തിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് ബെയ്ജിങ്ങിലെ മുനിസിപ്പൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അനുമതി നൽകിയിരുന്നു. എന്നാൽ വീണ്ടും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ജൂണിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE