തിരുവനന്തപുരം: സ്‍ത്രീവിരുദ്ധ വീഡിയോകള്‍ യൂട്യൂബിൽ പ്രദർശിപ്പിച്ച വിജയ് പി നായരെ കൈയ്യേറ്റം ചെയ്‌ത കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്ററ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആണ് തള്ളിയത്. ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദത്തെ തുടര്‍ന്നാണ് കോടതി നടപടി
കഴിഞ്ഞ സെപ്റ്റംബര്‍ 26നാണ് സമൂഹ മാദ്ധ്യമങ്ങളില്‍ സ്‍ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്‌റ്റുമായ ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തത്. ആക്‌റ്റിവിസ്‌റ്റും റിയാലിറ്റി ഷോ മൽസരാര്‍ത്ഥിയുമായ ദിയ സന, ആക്‌റ്റിവിസ്ററ് ശ്രീലക്ഷ്‌മി അറക്കൽ എന്നിവരും കൂടെയുണ്ടായിരുന്നു. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്റെ യുട്യൂബ് ചാനലിലൂടെ സ്‍ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്‌റ്റിവിസ്ററ് ശ്രീലക്ഷ്‌മി അറക്കൽ നേരത്തെ സംസ്‌ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.
Read also: അബ്ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പെട്ട സംഭവം; പോലീസ് കേസെടുത്തു