കോഴിക്കോട്: ജില്ലയിൽ വൻ സ്വർണവേട്ട. കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ഒന്നര കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണക്കടത്ത് തട്ടി കൊണ്ട് പോകൽ കൊലപാതകം വലിയ വിവാദമായി നിലനിൽക്കെയാണ് കോഴിക്കോട് നിന്നും 1.5 കിലോ കള്ളക്കടത്ത് സ്വർണം കസ്‌റ്റംസ് പിടികൂടിയത്. ഇർഷാദിന്റെ കൊലപാതക കേസിൽ പോലീസ് അന്വേഷണം മലബാറിലെ സ്വർണക്കടത്ത് സംഘങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെയാ ണ് ഈ വലിയ സ്വർണക്കടത്ത് നടന്നത് എന്നത് നിർണായകമാണ്. കോഴിക്കോട് നിന്നും 1.5 കിലോ സ്വർണം മധുരയിലേക്ക് കടത്തുന്നതിനിടെ റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് കസ്‌റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഈ വൻ വേട്ട നടത്തിയത്.
തമിഴ്‌നാട്, മധുര സ്വദേശികളായ മഹേന്ദ്ര കുമാറും ശ്രീധരനുമാണ് പിടിയിലായത്. ഇവർ കാരിയർമാരാണ് എന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തൽ. കള്ളക്കടത്ത് സ്വർണ ഇടപാടുകാരൻ അജ്‌മൽ ആണ് സ്വർണം നൽകിയതെന്നാണ് പ്രതികൾ പറയുന്നത്. 77 ലക്ഷം വിലവരുന്ന സ്വർണമാണ് കസ്‌റ്റംസ് പിടികൂടിയത്.
Most Read: മുതിർന്ന കമ്യൂണിസ്‌റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ അന്തരിച്ചു