പാലക്കാട്: ജില്ലയിലെ ആലത്തൂര്‍ അണക്കപ്പാറയില്‍ വന്‍ സ്‌പിരിറ്റ് വേട്ട. വീട് കേന്ദ്രീകരിച്ച് നടത്തിയ വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്‌പിരിറ്റ് പിടികൂടിയത്. 12 കന്നാസ് സ്‌പിരിറ്റ്, 20 കന്നാസിൽ വെള്ളം കലർത്തിയ സ്‌പിരിറ്റ്, വ്യാജ കള്ള്, വാഹനങ്ങൾ എന്നിവയാണ് പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. ഏകദേശം12 ലക്ഷം രൂപയും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഏഴ് പേരെ പിടികൂടി.
കോതമംഗലം സ്വദേശിയായ സോമൻ നായരാണ് വ്യാജമദ്യ നിർമാണത്തിന് പിന്നിൽ. ഇയാൾ ഒളിവിലാണ്. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌പിരിറ്റ്. കള്ള് കയറ്റിക്കൊണ്ടു പോകാനുപയോഗിച്ചതും സ്‌പിരിറ്റ് കൊണ്ടുവന്നതുമായ 3 പിക്കപ്പ് വാഹനവും, 1 ക്വാളിസും എക്‌സൈസ് കസ്‌റ്റഡിയിലെടുത്തു.
സിഐമാരായ അനികുമാർ, സദയകുമാർ, കൃഷ്‌ണകുമാർ, എസ്ഐമാരായ മധുസൂധനൻ നായർ, സെന്തിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്.
Most Read: കണ്ണൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് കൂടുന്നു; ഈ വർഷം മാത്രം പിടികൂടിയത് 9 കിലോയിലേറെ