പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ മഹാസഖ്യം വിജയിച്ചുവെന്ന അവകാശവാദവുമായി ആർജെഡി. എന്നാൽ റിട്ടേണിങ് ഓഫീസർമാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നില്ലെന്ന് ആർജെഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്‌റ്റ് ആർജെഡി പുറത്തുവിട്ടിട്ടുണ്ട്.
ये उन 119 सीटों की सूची है जहाँ गिनती संपूर्ण होने के बाद महागठबंधन के उम्मीदवार जीत चुके है। रिटर्निंग ऑफ़िसर ने उन्हें…
Posted by R.J.D – राष्ट्रीय जनता दल on Tuesday, November 10, 2020
“വിജയിച്ച സ്‌ഥാനാർഥികളെ തെരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു. എന്നാൽ സർട്ടിഫിക്കറ്റുകൾ നൽകിയില്ല. ഇത്തരം കൊള്ള ജനാധിപത്യത്തിന് ചേരുന്നതല്ല”, ആർജെഡി വ്യക്‌തമാക്കി. 119 സീറ്റുകളിൽ വിജയിച്ചിട്ടും ടെലിവിഷൻ ചാനലുകളിൽ മഹാസഖ്യം 109 സീറ്റുകളിൽ ജയിച്ചുവെന്നാണ് കാണിക്കുന്നതെന്നും ആർജെഡി പറഞ്ഞു. എല്ലാ ഓഫീസുകളെയും സ്വാധീനിക്കാനുള്ള ശ്രമമാണ് നിതീഷ് കുമാർ നടത്തുന്നതെന്നും ആർജെഡി ആരോപിച്ചു.
Read also: ബിഹാർ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ബിജെപി സ്‌ഥാനാര്‍ഥി