ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന നാലാം സര്‍ക്കാര്‍; സത്യപ്രതിജ്‌ഞ തിങ്കളാഴ്‌ച

By Team Member, Malabar News
Malabarnews_nitheesh kumar
Nitheesh Kumar
Ajwa Travels

പാറ്റ്‌ന : ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്‌ച അധികാരമേല്‍ക്കും. സത്യപ്രതിജ്‌ഞ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരമായിരിക്കും നടക്കുക. ഇതോടെ തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബീഹാര്‍ സര്‍ക്കാരിന്റെ തലവനാകുന്നത്. ഇന്ന് ഉച്ചക്ക് ശേഷം ചേരുന്ന എന്‍ഡിഎ യോഗത്തില്‍ മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ നല്‍കണമെന്ന നിബന്ധന നിതീഷ് മുന്നോട്ട് വച്ചിട്ടുണ്ട്. അതിന്റെ അടിസ്‌ഥാനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുക്കാന്‍ തയ്യാറായത്.

വോട്ടെണ്ണലില്‍ ക്രമക്കേട് ഉണ്ടെന്ന് മഹാസഖ്യം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് തിരിച്ചടി ഉണ്ടാകാനുള്ള പ്രധാന കാരണം അടിത്തറ നഷ്‌ടപ്പെട്ട കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയത് ആണെന്ന് സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ വ്യക്‌തമാക്കി. കോണ്‍ഗ്രസിന് നല്‍കിയ 70 സീറ്റുകള്‍ പരാജയത്തിന്റെ പ്രധാന കാരണമാകുകയായിരുന്നു. ഉടന്‍ നടക്കാനിരിക്കുന്ന പശ്‌ചിമബംഗാള്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായുള്ള സഖ്യം സിപിഎമ്മിന് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുസ്‌ഥാനി അവാം മോര്‍ച്ച നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി മന്ത്രി സ്‌ഥാനത്തേക്കില്ല എന്ന വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ബിജെപി ഗവര്‍ണര്‍ സ്‌ഥാനം വാഗ്‌ദാനം ചെയ്‌തതായും സൂചനകളുണ്ട്.

Read also : ഫേസ്ബുക്ക് കേസ്; ഡെല്‍ഹി നിയമസഭാ സമിതിക്ക് മുന്‍പില്‍ ഗുരുതര വെളിപ്പെടുത്തല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE