പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര കമ്മറ്റി യോഗത്തിന് ശേഷമാണ് സ്‌ഥാനാര്‍ത്ഥികളുടെ അന്തിമ തീരുമാനമായത്.
ബിഹാറിലെ കോണ്‍ഗ്രസ് ലെജിസ്‌ലേറ്റീവ് പാര്‍ട്ടി നേതാവ് ശുഭാനന്ദ് മുകേഷ് കഹല്‍ഗാവ് നിയമസഭാ സീറ്റില്‍ മല്‍സരിക്കും. ബലാൽസംഗ ആരോപണം നേരിടുന്ന മോഹന്‍ ശ്രീവാസ്‌തവക്ക് പകരം അഖൗരി ഓങ്കര്‍ നാഥിനെ കോണ്‍ഗ്രസ് രംഗത്തിറക്കി. ഒക്‌ടോബർ 28 ന് നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഒക്‌ടോബർ 28, നവംബര്‍ 3, 7 തീയതികളില്‍ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 10നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.
Read also: ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയും; പെരിയാറെ അധിക്ഷേപിച്ച് കട്‌ജു