ബീഹാര്‍ തിരഞ്ഞെടുപ്പ്; സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികൾ

By Staff Reporter, Malabar News
MALABARNEWS-BIHARE
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികളില്‍ 31 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഗൗരവകരമായ കണ്ടെത്തലുകള്‍ അടങ്ങിയിരിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 1064 സ്‌ഥാനാര്‍ഥികളാണ് മല്‍സര രംഗത്തുള്ളത്. ഇവരില്‍ 244 സ്‌ഥാനാര്‍ഥികള്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റം ചുമത്തപ്പെട്ട ആളുകളാണ്. ഇതില്‍ 5 വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചെയ്‌തവരുണ്ട്.

ആകെ 328 പേര്‍ക്ക് എതിരെയാണ് കേസുകള്‍ നിലവിലുള്ളത്. ആര്‍ജെഡി അംഗങ്ങളായ 30 പേര്‍ക്ക് എതിരെയാണ് കേസുകള്‍ ഉള്ളത്. അതില്‍ തന്നെ 22 പേര്‍ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനുള്ള കേസുകള്‍ ചുമത്തപ്പെട്ട ആളുകളാണ്.

ബിജെപിയുടെ 21 സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അതില്‍ തന്നെ 13 പേര്‍ക്ക് എതിരെയാണ് ഗുരുതര കുറ്റങ്ങള്‍ ചുമത്തിയത്.

ആകെ 375 സ്‌ഥാനാര്‍ഥികള്‍ അവരുടെ സ്വത്ത് വകകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുള്ള ആളുകളും ഇക്കൂട്ടത്തില്‍ പെടുന്നു. യാതൊരു വിധ ആസ്‌തികളും ഇല്ലെന്ന് അറിയിച്ചത് ആകെ 5 പേരാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Read Also: മാസ്‌ക്കില്ല, അകലമില്ല; ബിഹാറില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE