ബിനീഷ് കോടിയേരിയുടെ ആസ്‌തി വിവരങ്ങള്‍ കൈമാറാതെ രജിസ്ട്രേഷന്‍ വകുപ്പ്

By Staff Reporter, Malabar News
kerala image_malabar news
Bineesh Kodiyeri
Ajwa Travels

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ട ആസ്‌തി വിവരങ്ങള്‍ രജിസ്ട്രേഷന്‍ വകുപ്പ് കൈമാറിയില്ല. എന്‍ഫോഴ്‌സ്‌മെന്റ് വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ട് മൂന്നാഴ്‌ച പിന്നിട്ടിട്ടും രജിസ്ട്രേഷന്‍ വകുപ്പ് ബിനീഷിന്റെ ആസ്‌തി വിവരങ്ങള്‍ കൈമാറിയിട്ടില്ല. വിവരങ്ങള്‍ കൈമാറുന്നത് വൈകിക്കുന്നതില്‍ രജിസ്ട്രേഷന്‍ വകുപ്പിന് ഉന്നതതല സമ്മര്‍ദ്ദമാണെന്ന ആക്ഷേപം ശക്തമാണ്.

സെപ്റ്റംബര്‍ 11നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ 54ാം വകുപ്പ് പ്രകാരം ബിനീഷ് കോടിയേരിയുടെ ആസ്‌തി വിവരങ്ങള്‍ കൈമാറാന്‍ ഇ ഡി രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി സോണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്‌ത കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ബിനീഷ് കോടിയേരിയുടെ ആസ്‌തി വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്.

രജിസ്ട്രേഷന്‍ വകുപ്പിന് കീഴിലുള്ള 315 സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നാണ് ഇ ഡിക്ക് വിവരങ്ങള്‍ നല്‍കേണ്ടത്. എല്ലായിടത്തും വിവര ശേഖരണത്തിന് ഓണ്‍ലൈന്‍ സൗകര്യമുണ്ടായിട്ടും വിവരങ്ങള്‍ കൈമാറാത്തത് ഇ ഡിയുടെ അന്വേഷണ നടപടികള്‍ക്ക് തടസ്സം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതോടെ വിവര ശേഖരണം വൈകിക്കുന്നതിന് പിന്നില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള ഉന്നതതല സമ്മര്‍ദ്ദമാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.

നടപടികള്‍ വേഗത്തിലാക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പിനോട് ഇ.ഡി വീണ്ടും ആവശ്യപ്പെടും. യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ബിനീഷ് കുറ്റം ചെയ്‌തെന്ന് സംശയിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ആസ്‌തി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഇ ഡി നടപടികള്‍ തുടങ്ങിയിരുന്നത്.

Read Also: ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE