ഹത്രസ്; കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന

By News Desk, Malabar News
Hathras police_Malabar news
(ഫോട്ടോ കടപ്പാട് : ഇന്ത്യ ടിവി ന്യൂസ്)
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നുണപരിശോധന. പ്രതികളെയും സാക്ഷികളെയും പൊലീസുകാരെയും നുണ പരിശോധനക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായില്ലെന്ന് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തം ആയതിനാലാണ് നുണ പരിശോധന നടത്തുന്നതെന്നാണ് യുപി പൊലീസിന്റെ വിശദീകരണം.

പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം  ശക്തമാകുമ്പോഴാണ് പരാതിക്കാരോടു പോലീസിന്റെ ഈ വിചിത്രമായ നടപടി. കഴുത്തിലുണ്ടായ പരുക്കാണ് മരണ കാരണമെന്ന് ഉത്തര്‍പ്രദേശ് എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയിലും പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ലെന്നും മര്‍ദിച്ചെന്നു മാത്രമാണു സൂചിപ്പിച്ചതെന്നും ആയിരുന്നു എ.ഡി.ജിയുടെ വിശദീകരണം. സംഭവത്തിന്റെ പേരില്‍ ജാതി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചവരെ പിടികൂടുമെന്നും എ.ഡി.ജി പറഞ്ഞിരുന്നു.

അന്വേഷണത്തില്‍ വീഴ്‌ച്ച വരുത്തിയെന്ന് ആരോപിച്ച് എസ്.പി ഉള്‍പ്പെടെ 5 പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. എന്നാല്‍ മരിച്ച പെണ്‍കുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ഹത്രസ് ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്ഷറിനെതിരെ ഇത് വരെ നടപടി ആയിട്ടില്ല.

Related News: തീരുമാനത്തില്‍ ഉറച്ച് രാഹുല്‍, ഇന്ന് വീണ്ടും ഹത്രസിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE