കൊളംബോ: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ബയോ ബബിൾ ലംഘനം നടത്തിയതിനെ തുടർന്ന് മൂന്ന് താരങ്ങളെ വിലക്കി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഒരു വർഷത്തേക്കാണ് വിലക്ക്. ഇംഗ്ളണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ച വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസ്, വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ നിരോഷൻ ഡിക്വെല്ല, ഓപ്പണിങ് ബാറ്റ്സ്‌മാൻ ധനുഷ്‌ക ഗുണതിലക എന്നിവർക്ക് എതിരെയാണ് നടപടി
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മൂവരും തയ്യാറാവാത്തത് നിരാശാജനകമാണെന്ന് ശ്രീലങ്കൻ കായികമന്ത്രി നമൽ രജപക്‌സ പറഞ്ഞു. ഒരു വർഷത്തെ വിലക്ക് ലഭിച്ചതിനാൽ ഇന്ത്യക്കെതിരെ ഈ മാസം ആരംഭിക്കുന്ന ഏകദിന, ടി20 പരമ്പരകളിൽ ഇവർക്ക് പങ്കെടുക്കാനാവില്ല.
താരങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ഹോട്ടലിനു പുറത്ത് സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ടീമിൽ നിന്ന് പുറത്താക്കിയ താരങ്ങൾ ശ്രീലങ്കയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ഒരുവർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.
Read also: ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ