ചെങ്കോട്ടയിലും പക്ഷിപ്പനി; 26 വരെ സന്ദർശകർക്ക് നിയന്ത്രണം

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെൽഹി: ചെങ്കോട്ടയിൽ നിന്നും ശേഖരിച്ച പക്ഷികളുടെ സാംപിളുകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചെങ്കോട്ടയിലെ 15ഓളം കാക്കകളെ നേരത്തെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാംപിളുകൾ വിദഗ്‌ധ പരിശോധനക്കായി അയക്കുകയായിരുന്നു. ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് പക്ഷികളുടെ സാംപിളുകൾ പരിശോധനക്കായി അയച്ചത്.

റിപ്പബ്ളിക്ക് ദിന ആഘോഷപരിപാടികൾ നടക്കാനായിരിക്കെയാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്‌. ഇതിനെ തുടർന്ന് ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽ നിന്ന് സഞ്ചാരികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും അധികൃതർ പറഞ്ഞു.

Read also: കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE