ന്യൂഡെൽഹി: ചെങ്കോട്ടയിൽ നിന്നും ശേഖരിച്ച പക്ഷികളുടെ സാംപിളുകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചെങ്കോട്ടയിലെ 15ഓളം കാക്കകളെ നേരത്തെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാംപിളുകൾ വിദഗ്‌ധ പരിശോധനക്കായി അയക്കുകയായിരുന്നു. ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് പക്ഷികളുടെ സാംപിളുകൾ പരിശോധനക്കായി അയച്ചത്.
റിപ്പബ്ളിക്ക് ദിന ആഘോഷപരിപാടികൾ നടക്കാനായിരിക്കെയാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്. ഇതിനെ തുടർന്ന് ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി 26 വരെ പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും പ്രവേശനമുണ്ടാകില്ല. പക്ഷിപ്പനിയിൽ നിന്ന് സഞ്ചാരികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നും അധികൃതർ പറഞ്ഞു.
Read also: കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി