ന്യൂഡെല്‍ഹി : രാജ്യത്ത് വിവിധ സംസ്‌ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത പക്ഷിപ്പനി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി വ്യക്‌തമാക്കി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. രോഗവ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ നിലവില്‍ രോഗം വ്യാപിക്കാത്ത സ്‌ഥലങ്ങളില്‍ ഇറച്ചി വില്‍പ്പന പുനഃരാരംഭിക്കണമെന്ന് കേന്ദ്രം സംസ്‌ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും ജാഗ്രത തുടരണമെന്നും കേന്ദ്രം വ്യക്‌തമാക്കി. ഇറച്ചിയും മുട്ടയും ഉപയോഗിക്കുമ്പോള്‍ പൂര്‍ണമായും വേവിച്ചു മാത്രമേ കഴിക്കാന്‍ പാടുള്ളൂ എന്നും, കൃത്യമായ ജാഗ്രത ഉണ്ടായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം തന്നെ രാജ്യതലസ്‌ഥാനത്ത് പക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് പിന്നാലെ ഡെൽഹി മൃഗശാലയില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. തുടര്‍ന്ന് മൃഗശാല അടച്ചിട്ടു. നിലവില്‍ അണുവിമുക്‌തമാക്കിയ മൃഗശാലയില്‍ നിരീക്ഷണം തുടരുകയാണ്.
Read also : ആലുവയിലെ ഫാക്‌ടറിയിൽ വൻ തീപിടുത്തം; കനത്ത നാശനഷ്‌ടം