കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് നിന്ന് വിട്ട് നിന്ന ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാടിനെ എതിര്‍ത്ത് ബിജെപി കോര്‍ കമ്മിറ്റി. ഇക്കാര്യത്തില്‍ നടപടി വേണ്ടെന്ന നിലപാടുമായി കൃഷ്‌ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുന്നോട്ടുവന്നു. എല്ലാവരും ഒറ്റക്കെട്ടായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന് സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെട്ടത്. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോകുന്നതില്‍ സംസ്‌ഥാന നേതൃത്വം പരാജയപ്പെട്ടതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തില്‍ ശോഭാ സുരേന്ദ്രനെതിരെ നടപടിയെടുക്കുന്നത് ഗുണം ചെയ്യില്ലെന്ന് പികെ കൃഷ്‌ണദാസ് അടക്കമുള്ളവര്‍ വ്യക്‌തമാക്കി.
തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത ബിജെപി പ്രഭാരി സിപി രാധാകൃഷ്‌ണന്‍ ശോഭാ സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ നല്‍കിയ ചുമതലകളെക്കുറിച്ച് ആരാഞ്ഞു. എല്ലാവരും ഒരുമിച്ച് പോകേണ്ട ആവശ്യകതയെക്കുറിച്ച് സിപി രാധാകൃഷ്‌ണന്‍ വിശദീകരിച്ചതോടെ സുരേന്ദ്രന്‍ പക്ഷവും നടപടി ആവശ്യത്തില്‍ നിന്ന് പിന്‍മാറി. ഒ രാജഗോപാല്‍, എഎന്‍ രാധാകൃഷ്ന്‍, വി മുരളീധരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല.
Read also: ആരിഫ് മുഹമ്മദ് നീതിബോധമുള്ള ഗവർണർ; പിന്തുണച്ച് ശ്രീധരൻ പിള്ള