ബാന്‍കുര: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാന്‍കുരയില്‍ റാലി നടത്തിയാണ് മമത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി റാലിക്കിടെ ഉയര്‍ത്തിയത്. ‘ബിജെപി ഈ നാടിന്റെ ശാപമാണ്. അതൊരു രാഷ്‌ട്രീയ പാര്‍ട്ടിയല്ല, മറിച്ച് നുണകളുടെ കുപ്പതൊട്ടിയാണ്’, മമത പറഞ്ഞു. മാത്രവുമല്ല തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം അവര്‍ നാരദ ഒളികാമറ ഓപ്പറേഷനുമായും ശാരദ ചിട്ടിഫണ്ട് തട്ടിപ്പുമായും തൃണമൂലിനെതിരെ രംഗത്ത് വരുമെന്നും മമത ആഞ്ഞടിച്ചു.
Read Also: ‘ഡെൽഹി ചലോ’ മാർച്ചിന് തുടക്കം; അതിർത്തി അടച്ച് പോലീസ്
കൂടാതെ ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും പണം വാഗ്ദാനം ചെയ്യുകയാണെന്നും മമത ആരോപിച്ചു.
ബിജെപിയെയോ അവരുടെ അന്വേഷണ ഏജന്‍സികളെയോ ഭയക്കില്ലെന്നു പറഞ്ഞ മമത ബാനര്‍ജി അവര്‍ തന്നെ അറസ്‌റ്റ് ചെയ്‌താല്‍ ജയിലിലിരുന്നും താന്‍ തിരഞ്ഞെടുപ്പ് ജയിക്കുമെന്ന ആത്‌മവിശ്വാസവും പ്രകടിപ്പിച്ചു.