ലഖ്‌നൗ: ഹത്രസില്‍ പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍. യുവമോര്‍ച്ച നേതാവ് ഡോ. ശ്യാംപ്രകാശ് ദ്വിവേദി, ഡോ. അനിൽ ദ്വിവേദി എന്നിവരാണ് യു.പിയിലെ പ്രയാഗരാജില്‍ അറസ്‌റ്റിലായത്.
ഡിഗ്രി വിദ്യാര്‍ഥിയായ പെണ്‍കുട്ടി കേണല്‍ഗഞ്ച് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. രണ്ടാഴ്‌ച മുന്‍പ് സ്വന്തം ഹോട്ടലില്‍ എത്തിച്ചശേഷം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ശ്യാം പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. യുവമോര്‍ച്ചയുടെ വാരണാസി യൂനിറ്റിന്റെ നേതാവാണ് അറസ്‌റ്റിലായ ശ്യാംപ്രകാശ്.
ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. സവര്‍ണ ജാതിക്കാരായ പ്രതികള്‍ക്ക് അനുകൂലമായ നടപടിയാണ് യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. ഭരണ കക്ഷിയായ ബി.ജെ.പിയുടെ നേതാവിനെ തന്നെ മറ്റൊരു ബലാൽസംഗ കേസിൽ അറസ്‌റ്റ് ചെയ്‌തതില്‍ യു.പി സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.
Read also: ഹത്രസ്; ഡിഎന്‍എ പരിശോധന വേണമെന്ന് കുടുംബം