കാസർഗോഡ്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കന്യാലിയിൽ ബൂത്തിലെത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് എന്‍ഡിഎ സ്‌ഥാനാർഥിയും ബിജെപി സംസ്‌ഥാന പ്രസിഡണ്ടുമായ കെ സുരേന്ദ്രന്‍. രാവിലെ ഒൻപത് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചതെന്നും എന്നാൽ ആറ് മണിക്ക് ശേഷം എത്തിയവരെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാണ് ബിജെപിയുടെ ആരോപണം. ഇതേ തുടര്‍ന്ന് കെ സുരേന്ദ്രന്‍ ബൂത്തിലെത്തി പ്രതിഷേധിച്ചു.
അതേസമയം, വോട്ടെടുപ്പ് അവസാനിച്ച മണിക്കൂറുകളിലെ കണക്ക് പ്രകാരം 76.61 ശതമാനം പോളിംഗാണ് മഞ്ചേശ്വരത്ത് രേഖപ്പെടുത്തിയത്. ഇത്തവണയും സുരേന്ദ്രന്‍ തന്നെയാണ് എന്‍ഡിഎ സ്‌ഥാനാർഥി. മുസ്‌ലിം ലീഗ് സെക്രട്ടറി എകെഎം അഷ്‌റഫാണ് യുഡിഎഫ് സ്‌ഥാനാർഥി. സിപിഎമ്മിന്റെ വിവി രമേശനാണ് എല്‍ഡിഎഫിനായി മൽസരിക്കുന്നത്. അതേസമയം മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്‌ലിം ലീഗിനെ പിന്തുണക്കാന്‍ എസ്‌ഡിപിഐ തീരുമാനിച്ചിരുന്നു.
Read also: വിധിയെഴുത്ത് അവസാനിച്ചു; സംസ്‌ഥാനത്ത് 73 ശതമാനം കടന്ന് പോളിംഗ്