കൊല്‍ക്കത്ത: ബംഗാളിന്റെ പുതിയ പ്രതിപക്ഷ നേതാവാകാൻ സുവേന്ദു അധികാരി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സുവേന്ദുവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയെങ്കിലും സുവേന്ദുവിനോട് മുഖ്യമന്ത്രി മമത ബാനര്‍ജിക്കേറ്റ പരാജയം തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു.
മമതയുടെ വിശ്വസ്‌തനായി തൃണമൂലിൽ പ്രവർത്തിച്ചു വന്ന സുവേന്ദു അധികാരി തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇതിന് പിന്നാലെ വര്‍ഷങ്ങളായി സുവേന്ദു മൽസരിക്കുന്ന നന്ദിഗ്രാമില്‍ നിന്നും അദ്ദേഹത്തിന് എതിരെ മമത പോരാട്ടത്തിനിറങ്ങി. എന്നാൽ 1956 വോട്ടുകള്‍ക്ക് മമതാ ബാനർജി പരാജയപ്പെട്ടു.
Read also: കോവിഡ്; കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു