ചെന്നൈ: തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളെ നേരിടാനുള്ള ബിജെപിയുടെ വേല്‍യാത്രക്ക് എതിരായ പ്രതിഷേധം ശക്‌തമാകുന്നു. ഡിസംബര്‍ 6-ന് അവസാനിക്കുന്ന വേല്‍യാത്ര വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ ലക്ഷ്യമിട്ട് ഉള്ളതാണെന്ന് ആരോപിച്ച് ഡിഎംകെ നേതൃത്വവും രംഗത്തെത്തി.
നേരത്തെ പരിപാടിക്ക് എതിരെ ദ്രാവിഡ പാര്‍ട്ടിയായ വിസികെയും, സിപിഎമ്മും രംഗത്ത് വന്നിരുന്നു. യാത്രക്ക് അനുമതി നല്‍കരുത് എന്നാവശ്യപ്പെട്ട് വിസികെ അദ്ധ്യക്ഷന്‍ തിരുമാളവന്‍ സംസ്‌ഥാന പോലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു. ആക്രമണത്തിന് പ്രേരണ നല്‍കുന്നതാണ് പരിപാടിയെന്ന് ആരോപിച്ചാണ് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്റെ പിന്‍ഗാമിയാണ് എന്ന വിശേഷണവുമായാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോവുന്നത്.
ഇതിന് പുറമേ ചലച്ചിത്ര മേഖലക്ക് എന്നും സാമൂഹ്യ ജീവിതത്തില്‍ വലിയ ഇടം നല്‍കിയിട്ടുള്ള തമിഴ് ജനതയെ കൈയിലെടുക്കാന്‍ കൂടുതല്‍ താരങ്ങളെ രംഗത്ത് ഇറക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയും രജനീകാന്തും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെടുത്തി വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
Read Also: സുരക്ഷ നീട്ടില്ല; ബാബരി കേസിൽ വിധി പറഞ്ഞ മുൻ ജഡ്‌ജിന്റെ ഹരജി തള്ളി