കൊൽക്കത്ത: തെക്കൻ ബംഗ്ളാദേശിൽ ബോട്ടിന് തീപിടിച്ച് 32 പേർ മരിച്ചു. മൂന്ന് നിലകളുള്ള ‘ഒബിജാൻ’ എന്ന ബോട്ടിലാണ് തീപിടിത്തമുണ്ടായത്. 32 മൃതദേഹങ്ങൾ കണ്ടത്തി. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് റിപ്പോർട്. കൂടുതൽ പേരും തീപിടിത്തത്തിലാണ് മരിച്ചത്. ഏതാനും ആളുകൾ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെള്ളത്തിലേക്ക് ചാടിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു.
വെള്ളിയാഴ്‌ച പുലർച്ചെ തെക്കൻ ഗ്രാമപ്രദേശമായ ജാകകാതിയിലാണ് അപകടമുണ്ടായത്. ബംഗ്ളാദേശിൽ നേരത്തെയും സമാനമായ അപകടങ്ങളുണ്ടായിരുന്നു. സമയത്തിന് അറ്റകുറ്റപ്പണി നടക്കാത്തതും കപ്പൽശാലകളിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമെന്നാണ് വിദഗ്‌ധർ പറയുന്നത്.
Most Read: പോലീസ് കേസുകൾ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചില്‍ നിന്ന് മാറ്റി