വടക്കന്‍ ഇറാഖില്‍ ബോംബ് സ്‌ഫോടനം; 7 പേർ കൊല്ലപ്പെട്ടു

By Staff Reporter, Malabar News
bomb blast
Representational Image
Ajwa Travels

ബാഗ്‌ദാദ്: മൊസുളിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴ് മരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരും ഒരു പ്രദേശവാസിയും ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മൊസുളിന് 100 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായി സ്‌ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. 2017ല്‍ തീവ്രവാദ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സംഘത്തിലെ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ ആയിരുന്നു ഈ പ്രദേശം. ആ സമയത്ത് ഇവിടെ ഉപേക്ഷിച്ചതായി കരുതപ്പെടുന്ന ബോംബ് നിര്‍വീര്യമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നതിനിടെ ആണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.

Read Also: രജനികാന്തിന്റെ പിൻമാറ്റം; രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കള്‍ ഡിഎംകെയിലേക്ക്

2017 അവസാനത്തോടെ തന്നെ രാജ്യത്തുടനീളമുള്ള ഐഎസ് തീവ്രവാദികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയ സാഹചര്യത്തില്‍ ഇറാഖ് സുരക്ഷാ സേന രാജ്യത്തെ സുരക്ഷാ സ്‌ഥിതി മെച്ചപ്പെടുത്തിരുന്നു.

എന്നിരുന്നാലും ഐഎസിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും രാജ്യത്ത് മാരകമായ അക്രമ സംഭവങ്ങള്‍ക്കു കാരണമാകാറുണ്ട്. മാത്രവുമല്ല സുരക്ഷാ സേനക്കും സാധാരണക്കാര്‍ക്കും എതിരെ നിരന്തരമായി ഗറില്ലാ ആക്രമണവും ഇവിടെ നടക്കാറുണ്ട്.

Read Also: ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE