ബാഗ്‌ദാദ്: മൊസുളിന് പടിഞ്ഞാറ് ഭാഗത്ത് ഇന്ന് നടന്ന ബോംബ് സ്‌ഫോടനത്തില്‍ ഏഴ് മരണം. ആറ് സുരക്ഷാ ഉദ്യോഗസ്‌ഥരും ഒരു പ്രദേശവാസിയും ആണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
മൊസുളിന് 100 കിലോമീറ്റര്‍ പടിഞ്ഞാറ് ഭാഗത്തായി സ്‌ഥിതി ചെയ്യുന്ന ഗ്രാമത്തിലാണ് സ്ഫോടനം നടന്നത്. 2017ല്‍ തീവ്രവാദ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സംഘത്തിലെ തീവ്രവാദികളുടെ നിയന്ത്രണത്തില്‍ ആയിരുന്നു ഈ പ്രദേശം. ആ സമയത്ത് ഇവിടെ ഉപേക്ഷിച്ചതായി കരുതപ്പെടുന്ന ബോംബ് നിര്‍വീര്യമാക്കാന്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ശ്രമിക്കുന്നതിനിടെ ആണ് സ്‌ഫോടനം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു.
Read Also: രജനികാന്തിന്റെ പിൻമാറ്റം; രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കള്‍ ഡിഎംകെയിലേക്ക്
2017 അവസാനത്തോടെ തന്നെ രാജ്യത്തുടനീളമുള്ള ഐഎസ് തീവ്രവാദികളെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിയ സാഹചര്യത്തില്‍ ഇറാഖ് സുരക്ഷാ സേന രാജ്യത്തെ സുരക്ഷാ സ്‌ഥിതി മെച്ചപ്പെടുത്തിരുന്നു.
എന്നിരുന്നാലും ഐഎസിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും രാജ്യത്ത് മാരകമായ അക്രമ സംഭവങ്ങള്‍ക്കു കാരണമാകാറുണ്ട്. മാത്രവുമല്ല സുരക്ഷാ സേനക്കും സാധാരണക്കാര്‍ക്കും എതിരെ നിരന്തരമായി ഗറില്ലാ ആക്രമണവും ഇവിടെ നടക്കാറുണ്ട്.
Read Also: ഗണേഷ് കുമാറിന്റെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം