കോവിഡിന്റെ യുകെ വകഭേദം കൂടുതല്‍ മാരകമായേക്കാം എന്ന് ബോറിസ് ജോണ്‍സണ്‍

By Staff Reporter, Malabar News
Boris Johnson
ബോറിസ് ജോൺസൺ
Ajwa Travels

ലണ്ടൻ: യുകെയിൽ കണ്ടെത്തിയ, ജനിതകമാറ്റം സംഭവിച്ച കോവിഡ് കൂടുതൽ മാരകമായേക്കാമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വൈറസ് കൂടുതൽ മാരകമായേക്കാം എന്ന് സ്‌ഥിരീകരിക്കുന്ന പ്രാഥമിക തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കണ്ടെത്തിയ കൊറോണ വൈറസിനേക്കാൾ കൂടുതൽ വേഗത്തിൽ വ്യാപിക്കുന്ന ഈ കോവിഡിന്റെ ഈ പുതിയ വകഭേദത്തിന് ഉയർന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇതിന് തെളിവുകളുണ്ടെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്‌ചിതത്വം നിലനിൽക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

തെക്ക് കിഴക്കൻ ഇംഗ്‌ളണ്ടിൽ സെപ്റ്റംബറിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി റിപ്പോർട് ചെയ്‌തത്‌. ഇതിനോടകം ചൈനയടക്കം 60ൽ അധികം രാജ്യങ്ങളിൽ കൊറോണ വൈറസിന്റെ വകഭേദം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാർക്ക് 30 മുതൽ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ശാസ്ത്രജ്‌ഞനായ പാട്രിക് വാലൻസ് പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബ്രിട്ടണിലെ കോവിഡ് സ്‌ഥിതി രൂക്ഷമാകുന്നതിൽ വകഭേദം വന്ന വൈറസിന് വലിയ പങ്കുണ്ടെന്നാണ് ബോറിസ് ജോൺസൺ പറയുന്നത്. വെള്ളിയാഴ്‌ച 1401 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. ഇതോടെ ബ്രിട്ടണിലെ ആകെ മരണം 95,981 ആയി ഉയർന്നു.

കഴിഞ്ഞ ഒരാഴ്‌ചക്കിടെ 16 ശതമാനമാണ് രാജ്യത്ത് കോവിഡ് മരണങ്ങൾ ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രിൽ മാസത്തേക്കാൾ ഇരട്ടിയിലധികവുമാണ് എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌.

Read Also: ഒടിടി വെബ് സീരീസുകളിൽ ‘അശ്ളീലത’ നിരോധിക്കണം; നടൻ പിയുഷ് മിശ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE