ബലിയ: ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ കേടുപാടുകള്‍ വരുത്തിയ നിലയില്‍ കണ്ടെത്തി. യുപിയിലെ ബലിയയിലാണ് അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ യുപിയിലെ തന്നെ സിക്കന്ദര്‍പുര്‍ മേഖലയിലും അംബേദ്ക്കര്‍ പ്രതിമ കേടുപാടുകള്‍ വരുത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് സര്‍വേശ് യാദവ് പറഞ്ഞു. അജ്‌ഞാതരായ ആക്രമികള്‍ക്കെതിരെ ഭീം പുര പൊലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്‌ജയ് യാദവ് അറിയിച്ചു. അംബേദ്ക്കര്‍ കമ്മിറ്റി പ്രസിഡണ്ട് സുനില്‍ കുമാറിന്റെ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. എത്രയും വേഗം പുതിയ പ്രതിമ സ്‌ഥാപിക്കുമെന്ന് മജിസ്ട്രേറ്റും പൊലീസ് ഉദ്യോഗസ്‌ഥരും ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രദേശവാസികളുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
Read also: തമിഴ്‌നാട് മന്ത്രിയുടേയും സ്‌പീക്കറുടേയും കാറുകള്‍ കൂട്ടിയിടിച്ചു