ന്യൂ ഡെല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തില്‍ പതിക്കാനാകുന്ന ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞർക്ക് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഡി.ആര്‍.ഡി.ഒ. ചെയര്‍മാന്‍ ഡോ.ജി.സതീഷ് റെഡ്ഡിയും അഭിനന്ദനം അറിയിച്ചു. ഭാരതത്തിന്റെ സാക്ഷാത്കാരത്തിന് ആത്മ നിര്‍ഭര്‍ വഴിയൊരുക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഡി.ആര്‍.ഡി.ഒയുടെ പിജെ 10 പദ്ധതിക്ക് കീഴിലാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. വിമാനവാഹിനികള്‍ പോലുള്ള യുദ്ധക്കപ്പലുകള്‍ തകര്‍ക്കുവാനും ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്ക് ശബ്‌ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ പറന്നെത്തുവാനും ഈ മിസൈലുകള്‍ക്ക് സാധിക്കും. തദ്ദേശീയ ബൂസ്റ്റര്‍ ഉപയോഗിച്ചാണ് മിസൈല്‍ വിക്ഷേപിച്ചത്. ഡി.ആര്‍.ടി.ഒയുടെയും റഷ്യയിലെ എന്‍.പി.ഒ.എമ്മിന്റേയും സംയുക്ത സംരംഭമായാണ് മിസൈല്‍ വികസിപ്പിച്ചത്.
Read also: ശക്തി തെളിയിച്ച് ഇന്ത്യ: ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയം