ശക്തി തെളിയിച്ച് ഇന്ത്യ: ഹൈപ്പര്‍സോണിക് മിസൈല്‍ വിക്ഷേപണം വിജയം

By Trainee Reporter, Malabar News
drdo-hypersonic-missile_Malabar News
Hyper sonic missile test
Ajwa Travels

ന്യൂ ഡെല്‍ഹി: അതിവേഗതയുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. സ്‌ക്രാംജെറ്റ് എഞ്ചിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍സോണിക് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ വെഹിക്കിള്‍ (എച്ച്.എസ്‌.റ്റി.ഡി.വി)യാണ് ഇന്നലെ വിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കിയത്. ഒഡീഷ തീരത്തെ വീലര്‍ ദ്വീപിലുള്ള ഡോ. അബ്ദുള്‍ കലാം പരീക്ഷണ കേന്ദ്രത്തില്‍ നിന്നാണ് പേടകത്തിന്റെ വിക്ഷേപണം നടന്നത്. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു വിക്ഷേപണം.

ശബ്ദത്തെക്കാള്‍ ആറിരട്ടി വേഗത്തില്‍, അതായത് സെക്കന്റില്‍ 2 കി.മി. (മാക് 6 വേഗത), സഞ്ചരിക്കാന്‍ കഴിയുന്ന പേടകമാണ് ഇന്ത്യ നിര്‍മിച്ചത്. അഗ്‌നി മിസൈല്‍ ബൂസ്റ്ററാണ് വിക്ഷേപണത്തിനായി തിരഞ്ഞെടുത്തിരുന്നത്.ആദ്യ 30 കി.മി. ബൂസ്റ്ററിന്റെ സഹായത്തോടെ സഞ്ചരിച്ച പേടകം,ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ടശേഷമാണ് അതിവേഗത കൈവരിച്ചത്. 20 സെക്കന്റ് നേരം ജ്വലിച്ചശേഷമാണ് പേടകം, മാക് 6 വേഗത്തിലെത്തിയത്. മാക് 5 മുതല്‍ 10 വരെയാണ് ഹൈപ്പര്‍സോണിക് മിസൈലുകളുടെ വേഗത.

ഡി.ആര്‍.ഡി.ഒ മേധാവി സതീഷ് റെഡ്ഡി മിസൈല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ഷേപണത്തിന് ചുക്കാന്‍ പിടിച്ച ഡി.ആര്‍.ഡി.ഒയെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു.


ദീര്‍ഘദൂര മിസൈലുകളുടെ നിര്‍മാണത്തില്‍ മാത്രമല്ല കുറഞ്ഞ ചിലവില്‍ ഉപഗ്രഹ വിക്ഷേപണം നടത്തുന്നതിനും ഹൈപ്പര്‍സോണിക് മിസൈലുകള്‍ സഹായിക്കും. മിസൈലിന്റെ പരീക്ഷണവിജയത്തിനുശേഷം, ഹൈപ്പര്‍സോണിക് മിസൈലുകള്‍ കൈവശം വെക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ചേര്‍ന്നു. അമേരിക്ക, ചൈന, റഷ്യ എന്നീ വന്‍ശക്തികള്‍ മാത്രം അടക്കിവാണിരുന്ന ഹൈപ്പര്‍സോണിക് യുഗത്തിലേക്കാണ് ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE