ന്യൂഡെല്‍ഹി: ലോകത്തിലെ ഏക ശബ്‌ദാതിവേഗ ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ വിജയകരമായി പരീക്ഷിച്ചു. കപ്പലില്‍ നിന്ന് തൊടുത്തു വിട്ടായിരുന്നു പരീക്ഷണം. ബ്രഹ്മോസിന് കര, നാവിക, വ്യോമ പതിപ്പുകളുണ്ട്. ഇവയുടെ പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്നിരുന്നു. കരയില്‍ നിന്ന് കരയിലേക്ക് തൊടുത്തു വിടാവുന്ന മിസൈല്‍ കഴിഞ്ഞ മാസം 24ന് വിജയകരമായി പരീക്ഷിച്ചിരുന്നു. റഷ്യയും ഇന്ത്യയും സംയുക്‌തമായി വികസിപ്പിച്ചതാണ് ബ്രഹ്മോസ്. ശബ്‌ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് കരയില്‍ നിന്നും കടലില്‍നിന്നും വായുവില്‍ നിന്നും വിക്ഷേപണം നടത്താം.
Read also: മാലേഗാവ് സ്‍ഫോടനം; പ്രതികളോട് ഹാജരാവാന്‍ പ്രത്യേക എന്‍ഐഎ കോടതി