ന്യൂഡെൽഹി: അതിര്‍ത്തിയിലെ മഞ്ഞുരുകലിന് ശേഷം ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങി ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്. ഇന്ത്യ വേദിയാകുന്ന ബ്രിക്‌സ് (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായാണ് ഷി ജിന്‍പിങ് ഇന്ത്യയിലേക്ക് എത്തുന്നത്. രാജ്യത്തെ കോവിഡ് നില സുരക്ഷിതത്വത്തിലേക്ക് എത്തിയതിന് ശേഷമാകും ചൈനീസ് പ്രസിഡണ്ടിന്റെ സന്ദർശമാണെന്നാണ് സൂചനകൾ.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന് ചൈനയില്‍ നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ചൈനീസ് വിദേശകാര്യ വക്‌താവ് വാങ് വെന്‍ബിന്‍ പറഞ്ഞു. ഇന്ത്യയുമായി രാഷ്‌ട്രീയ, സാമ്പത്തിക, സാംസ്‌കാരിക മേഖലയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ് ചൈനയുടെ ലക്ഷ്യം. മാത്രമല്ല കോവിഡ് തടയാനും സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കാനും ബ്രിക്‌സ് ഉച്ചകോടിയിലൂടെ കഴിയുമെന്ന പ്രതീക്ഷയും ചൈനീസ് വക്‌താവ് പങ്കുവച്ചു.
ഫെബ്രുവരി 19ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ 2021 ബ്രിക്‌സ് ഉച്ചകോടിയുടെ വെബ്‌സൈറ്റ് അനാച്ഛാദനം ചെയ്‌തിരുന്നു. ഡെല്‍ഹിയിലെ സുഷമ സ്വരാജ് ഭവനിലെ ബ്രിക്‌സ് സെക്രട്ടറിയേറ്റിലാണ് ചടങ്ങ് നടന്നത്. എന്നാല്‍ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് ചൈനീസ് പ്രസിഡണ്ടിൽ നിന്നും ഔദ്യോഗിക സ്‌ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. കോവിഡ് മൂലം കഴിഞ്ഞ വര്‍ഷം വിര്‍ച്വലായാണ് കൂടിക്കാഴ്‌ച നടത്തിയിരുന്നത്.
Read Also: അംബാനിക്കുവേണ്ടി കരിമ്പുലി ‘സ്വകാര്യവൽക്കരണം’; ആസാമിൽ പ്രതിഷേധം ശക്‌തമാകുന്നു