സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തി സഹോദരൻ; അറസ്‌റ്റ്‌

By News Desk, Malabar News
arrest
Representational Image
Ajwa Travels

കോയമ്പത്തൂർ: പ്രമുഖ നടനും പാർലമെന്റ് അംഗവുമായ സുരേഷ് ഗോപിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ സഹോദരൻ സുനിൽ ഗോപി അറസ്‌റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും അഡ്വാൻസ് നൽകിയ തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്‌തുവെന്നാണ് പരാതി. ഗിരിധരൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസ്.

കോയമ്പത്തൂരിലെ ജില്ലാ ക്രൈം ബ്രാഞ്ച് സുനിൽ ഗോപിയെ അറസ്‌റ്റ്‌ ചെയ്‌തു. 4.5 ഏക്കർ സ്‌ഥലത്തിന് സുനിൽ ഗോപി 97 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതിയിൽ വ്യക്‌തമാക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്നും പരാതിക്കാരൻ പറയുന്നു. സുനിൽ ഗോപിയുടെ അക്കൗണ്ടിലേക്ക് 72 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തുക്കൾക്ക് 25 ലക്ഷം രൂപയും നൽകിയെന്നുമാണ് വിവരം.

കോയമ്പത്തൂരിലെ നവകാരൈയിൽ മയിൽ സ്വാമി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള 4.5 ഏക്കർ ഭൂമി സുനിൽ ഗോപി വാങ്ങിയിരുന്നു. ഭൂമി ഇടപാടിന്റെ രജിസ്‌ട്രേഷൻ അസാധുവാണെന്ന് കോടതി പ്രഖ്യാപിച്ച കാര്യം മറച്ചുവെച്ച് ഗിരിധരന്‌ ഭൂമി മറിച്ച് വിൽക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സുനിൽ ഗോപിയെ റിമാരുണ്ട് ചെയ്‌തിരിക്കുകയാണ്.

Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE