ന്യൂഡെൽഹി: കാർഷിക മേഖലക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവിലക്കായി 2.73 ലക്ഷം കോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കൃഷിക്ക് കേന്ദ്ര സർക്കാർ പ്രധാന പരിഗണന നല്‍കുന്നതായും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.
ജൈവ കൃഷിയെ പ്രോൽസാഹിപ്പിക്കും. അതിനായി വിവിധ പദ്ധതികള്‍ രൂപീകരിക്കും. വിഷരഹിത കൃഷി പ്രോൽസാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. 5 വന്‍കിട നദീ സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. ഈ പദ്ധതികള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കും. ഗുണഭോക്‌താക്കള്‍ ആയ സംസ്‌ഥാനങ്ങള്‍ തമ്മില്‍ ധാരണ ആയാല്‍ പദ്ധതി നടപ്പാക്കും. ജല്‍ജീവന്‍ മിഷന് 60,000 കോടി വകയിരുത്തും.
കൂടാതെ കര്‍ഷകര്‍ക്ക് പിന്തുണയേകാൻ കിസാന്‍ ഡ്രോണുകള്‍ രംഗത്തിറക്കും. കാര്‍ഷിക മേഖലയിലെ സ്‌റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രധാന പരിഗണന നല്‍കും. സാങ്കേതിക വിദ്യ കൃഷിക്കായി ഉപയോഗിക്കും.
നിലവിൽ കർഷകരുടെ വികാരം കേന്ദ്രസർക്കാരിന് എതിരായ സാഹചര്യത്തിൽ കർഷകരെ അനുനയിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് അഞ്ച് സംസ്‌ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ.
Most Read: നടിയെ ആക്രമിച്ച കേസ്; ഫോണുകൾ പരിശോധനയ്‌ക്ക് അയക്കുന്നതില്‍ വിധി ഇന്ന്