ബുറെവി; പൊന്‍മുടിയിലൂടെ കടന്നുപോകാന്‍ സാധ്യത; അവലോകന യോഗം വിളിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
MalabarNews_burevi cyclone
Ajwa Travels

തിരുവനന്തപുരം: ബുറെവി പൊന്‍മുടി വഴി കടന്നുപോകാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പിന് പിന്നാലെ പൊന്‍മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിക്കുന്നു. സംസ്‌ഥാനത്തെ സാഹചര്യം വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം ചേരുന്നു. കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

പൊന്‍മുടി ലയത്തിലെ തൊഴിലാളികളെ ആനപ്പാറയിലേക്കാണ് മുന്‍കരുതല്‍ എന്ന നിലയില്‍ മാറ്റുന്നത്. ബുറെവി തിരുവനന്തപുരത്തെ പൊന്‍മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.

ബുറെവി ചുഴലിക്കാറ്റ് കന്യാകുമാരി തീരത്തിന് 310 കിലോമീറ്റര്‍ അകലെയെത്തിയതായാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട്. പാമ്പനില്‍ നിന്ന് 110 കിലോമീറ്റര്‍ ദൂരെയാണിത്. നിലവില്‍ 70 മുതല്‍ 80 വരെ കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചില അവസരങ്ങളില്‍ ഇത് 90 കിലോമീറ്റര്‍ വരെ ആകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളെ ഉച്ചയോടെ ബുറെവി തീവ്രത കുറഞ്ഞ് കേരളത്തിലെത്തും.

തെക്കന്‍ കേരളത്തില്‍ ഇപ്പോഴുള്ള കാലാവസ്‌ഥ ഇന്ന് രാത്രിയോടെ മാറിയേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ മഴയും കാറ്റും ഉണ്ടാകും. കേരള തീരങ്ങളില്‍ ചുഴലിക്കാറ്റ് ജാഗ്രതക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് സ്‌ഥിതി വിലയിരുത്തി.

Malabar News: തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിവസം അവധി പ്രഖ്യാപിച്ച് ഉത്തരവായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE