റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ പത്തിലേറെപ്പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ദിയോഗര്‍ സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് റോപ്‌വേയിലുണ്ടായിരുന്ന 12 ട്രോളികളിലായി എഴുപത് യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം സ്‌ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ദിയോഗറിലെ ബാബാ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപത്തെ ത്രികുത് പഹറില്‍ പ്രവര്‍ത്തിക്കുന്ന കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി കാറുകള്‍ കൂട്ടിയിടിച്ചു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
എന്നാൽ കൂട്ടിയിടി എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച വ്യക്‌തമായ വിവരം പുറത്തുവന്നിട്ടില്ല. സാങ്കേതിക പിഴവാണ് അപകടത്തിനിടയാക്കിയതെന്നാണ് റോപ്‌വേ മാനേജരും ജീവനക്കാരും നല്‍കുന്ന വിശദീകരണം. കൂടുതൽ പരിശോധനകൾക്ക് ശേഷമേ അപകട കാരണം വ്യക്‌തമാവുകയുളളൂ.
Read Also: കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നത് ബുധനാഴ്‌ചത്തേക്ക് മാറ്റി