കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ ജാമ്യം അനുവദിക്കണമെന്ന തൃണമൂൽ നേതാക്കളുടെ ഹരജി കൊൽക്കത്ത ഹൈക്കോടതി ഇന്ന് പരിഗണിക്കും. യാസ് ചുഴലിക്കാറ്റിനെ തുടർന്ന് കേസ് ഇന്നലെ കോടതിയിൽ പരിഗണിച്ചിരുന്നില്ല. ആക്‌ടിങ് ചീഫ് ജസ്‌റ്റിസ് രാജേഷ് ബിന്ദൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിൽ തുടർവാദം കേൾക്കുന്നത്. തൃണമൂൽ നേതാക്കൾക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡിവിഷൻ ബെഞ്ചിന് വിയോജിപ്പ് ഉണ്ടായതിനെ തുടർന്നാണ് കേസ് വിശാല ബെഞ്ചിന് വിട്ടത്.
അതേസമയം, തൃണമൂൽ നേതാക്കളുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി കഴിഞ്ഞ ദിവസം സിബിഐ പിൻവലിച്ചിരുന്നു. കേസ് മറ്റൊരു സംസ്‌ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി പരിഗണിച്ചില്ല. സിബിഐ അടക്കം കേസിലെ എല്ലാ കക്ഷികളും തങ്ങളുടെ നിലപാട് കൊൽക്കത്ത ഹൈക്കോടതിയെ അറിയിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.
Read also: ലക്ഷദ്വീപിൽ ഇന്ന് സർവകക്ഷി യോഗം; ബിജെപി പങ്കെടുക്കും, നിയമപോരാട്ടം പരിഗണനയിൽ