കോഴിക്കോട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ താൽക്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്‌റ്റിൽ. വള്ളിക്കുന്ന് സ്വദേശി എം മണികണ്‌ഠനെ(38)യാണ് പോക്‌സോ കേസിൽ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തേഞ്ഞിപ്പാലത്തുള്ള സ്‌കൂളിലെ മൂന്ന് വിദ്യാർഥിനികൾ സർവകലാശാല വളപ്പിൽ എത്തിയിരുന്നു. തുടർന്ന് മണികണ്‌ഠൻ ഇവരെ തിരിച്ചയച്ചെങ്കിലും, പെൺകുട്ടികളിൽ ഒരാളെ തിരിച്ചു വിളിക്കുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. 12 വയസുള്ള പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
ഡ്യൂട്ടി സമയത്ത് യൂണിഫോമിലാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ കരാർ ജീവനക്കാരനായ മണികണ്‌ഠനെ ഉടൻ തന്നെ സർവീസിൽ നിന്നും പുറത്താക്കുമെന്നും സർവകലാശാല അധികൃതർ വ്യക്‌തമാക്കി.
Read also: കെഎസ്ആർടിസി ശമ്പള വിതരണം; 65 കോടി സർക്കാർ സഹായം തേടി മാനേജ്‌മെന്റ്