കോൺഗ്രസ് വിടുമോ; പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

By Syndicated , Malabar News
capt. amarinder-singh
Ajwa Travels

ചണ്ഡീഗഢ്: മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്തിന് പിന്നാലെ കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ശനിയാഴ്‌ചയാണ് ഇദ്ദേഹം മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. തുടർന്ന് പാര്‍ട്ടി വിട്ടേക്കുമോ എന്നതരത്തിൽ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. കോണ്‍ഗ്രസില്‍ തുടരുമോ എന്ന കാര്യത്തില്‍ തനിക്ക് ഇപ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്‍ഡിടിവിക്ക് നല്‍കിയ എക്‌സ്‌ക്ളൂസീവ് അഭിമുഖത്തിലായിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം. മറ്റെന്തിനെക്കാളും പാര്‍ട്ടി താൽപര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പൊതുപ്രവര്‍ത്തനം തുടരാന്‍ അമരീന്ദര്‍ സിംഗിനോട് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അഭ്യർഥിച്ചിരുന്നു.

അതേസമയം പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‍ജിന്തർ സിംഗ് രൺധാവ ചുമതലയേൽക്കുമെന്നാണ് റിപ്പോർട്. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. സുനിൽ ജാഖർ, പ്രതാപ് സിംഗ് ബജ്‍വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിച്ചിരുന്നത് എന്നാൽ സുഖ്‍ജിന്തർ സിംഗിന് കൂടുതൽ മുൻഗണന ലഭിക്കുകയായിരുന്നു.

Read also: സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE