കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടൻ ദിലീപിന്റെ സഹോദരൻ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും ചോദ്യം ചെയ്യലിന് വീണ്ടും നോട്ടീസ് അയച്ച് ക്രൈം ബ്രാഞ്ച്. ചൊവ്വാഴ്‌ച ഹാജരാകണമെന്നാണ് നിർദ്ദേശം. രാവിലെ 11 മണിക്ക് ആലുവ പോലീസ് ക്‌ളബ്ബിൽ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല.
കേസില്‍ സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മൊഴിയും നാളെ രേഖപ്പെടുത്തും. തിങ്കളാഴ്‌ച ഉച്ചക്ക് രണ്ട് മണിക്ക് ആലുവ പോലീസ് ക്‌ളബ്ബില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് സായ് ശങ്കറിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്.
തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി നല്‍കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിലെ അന്വേഷണ പുരോഗതി ക്രൈം ബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല.
ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച ശബ്‌ദരേഖകളടക്കമുള്ള ഡിജിറ്റൽ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് അനൂപിനെയും സുരാജിനെയും വീണ്ടും ചോദ്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെയും ചോദ്യം ചെയ്യാനാണ് തീരുമാനം. എന്നാൽ ഇതും നീണ്ടു പോവുകയാണ്. കാവ്യയെ ചോദ്യം ചെയ്യുന്നത് ഇനിയും വെെകിയേക്കുമെന്നാണ് സൂചന.
Most Read: തൊടുപുഴ പീഡനക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ അനുമതി തേടി അന്വേഷണ സംഘം