കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണകോടതി ഇന്ന് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്‌ഥനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. കേസ് നിലവിലെ കോടതിയിൽ നിന്ന് മാറ്റാൻ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ആയിരുന്നു രാജി.
ഇതിലെ തുടർനടപടികൾ സർക്കാർ കോടതിയെ അറിയിക്കും. വിചാരണകോടതി മാറണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കും. ഈ വിഷയവും സർക്കാർ ഇന്ന് വിചാരണകോടതിയെ അറിയിക്കും.
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്‌റ്റിലായ പ്രദീപിനെ നാല് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. പ്രതിയെ 48 മണിക്കൂർ നേരത്തെ ഇടവേളയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കണമെന്നും ഹൊസ്‌ദുർഗ് ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. പ്രദീപിന്റെ ജാമ്യാപേക്ഷ ഈ മാസം മുപ്പതിന് പരിഗണിക്കും.
Read Also: ‘ഞാൻ പ്രതീക്ഷിക്കുന്നു, ഒരുനാൾ നമ്മളൊന്നിച്ച് ആകാശത്തിൽ പന്ത് തട്ടും’; പെലെ